Monday, March 1, 2010

Vinnaithandi varuvaya review: Simple, feel good movie

theatre: Sakthi dts qube, nedumangad
date and time: 26-01-2010, 11am
status: 45%


Vinnaithandi varuvaaya is just another Gautham menon film you just like to watch. No matter what the story is, what the climax is...the film gives a beautiful watching experience when you are in movie hall.

About story? I dont thing we can find anything novel in a love story, romance, and chemistry between a girl and boy. Just the same first meeting, falling in love, expressing and suppressing the love.....all those things we have seen in many films in all languages like aniyathipravu, alaipayuthe etc.

Here also same happens. Situations and back ground only differs. But sure, we will fall in this love. The charm, the background music, the presentation etc makes this a completely enjoyable film.

Chimbu is here as Karthik, an aspirant film director,who has completed his engineering and trying a chance to find an opening into film world. One fine day he finds an angel coming towards his gate and falls in love with her on first sight. That was his house owner's (Babu antony) daughter Jessie, who is staying in the upper floor of his house. He realises that she is an year older to him, a christian girl, malayalee etc which would cause problems if he loves her. But is firm in his love and after some days effort, he tells his love to her. He was not lucky enough to get a positive reply then and follows to Alapuzha (her native place in Kerala). There during their Kerala trip, something works out..Is it love or friendship? Can karthik convince Jessie?? That s what Gautham Menon tries to tell in his own way through
rest of the film....

Chimbu....he should be the first person we should discuss about...Amazing change! Actually i have not seen his early movies in full..(have seenjust songs, clippings only and that too were irritating...) And now , he has become an actor and has delivered a controlled and matured performance.
Trisha was also equally good. She was perfect for that role. Both of them had a good on screen chemisty too.
I dont think Babu Antony was fit for the role given to him in the film, any way he was OK. Special appearance scenes by Naga Chaithanya,
Samantha and KS ravikumar were also good. (I personally feels that Naga is not fit for the hero character in the telugu version of this film)

The way Gautham menon handled the story was beautiful. Till interval, he was trying to show the development of the love story. (Which was an usual
track, still he was able keep viewers engaged). Kerala sequences were good. But the second half lacks the same momentum or smoothness which the first half had. As usual, we can find lot of english dialogues in the film.

There are two fight scenes in the film, which is totally different from usual Chimbu movie.
Cinematography by Manoj Paramahamsa was marvelous. Kerala looks more beautiful his frames.
I dont think it is necessary to tell about AR Rahman's music and background score. Truely superb.!
Song picturisation was marvelous.

Totally, VTV is a lovely experience to watch. I am quoting the heroine's words in the climax to describe this work--"it is a simple , feel good movie", eventhough I have different opinion about the climax twist.

Rating: 3.75/5

Saturday, February 20, 2010

MNI KHAN REVIEW: decent work from karan

theatre: yamuna a/c dts, qube, attingal, tvm
date and time: 17-2-10, 11.15 am
status: almost 50%

My name is Khan is the story of Riswan Khan(shah rukh khan), who is an intelligent dump suffering with asperger's syndrome. After the death of his mother (serena wahab), he reaches USA, where his brother (jimmy shergill) resides.
Riswan assists his brother in selling cosmetic products there. He meets Mandira (kajol) in a beauty parlour and become friends. Finally he fall in love with and she too agrees to marry him. (Mandira is a mother of 13 year old boy Sam and her husband left her long ago).

Terrorist attack on 9/11 turns their life upside down. All the three becomes victims in differnt ways and Riswan leaves home to meet American President and tries to convey something....


Treatment:
Director Karan johar has handled the theme in a matured manner. The basic aim of the film is to onvey the message that 'all muslims are not terrorists'.
Second half of the film is little bit slow in some parts. Hurricane scenes, Khan rising to fame sequence etc could have handled better.
Karan concentrates just on the changes in Khan family and that was not at all sufficient to describe the hardships muslims faced post 9/11.
In my view Newyork by Kabir khan was more touching in describing this part.

Acting wise,
Shah rukh khan was good as Riswan and his mannerisms an aspergis syndrome patient was nice.
Kajol looks beautiful as Mandira and also she did her part well.

Songs by Shankar Ehsaan Loy team also were good. Cinematography by Ravi K chandran was top notch.

Anyway My name is Khan is good attempt and Karan, Shahrukh, kajol etc deserves appreciation.

verdict: 3.75/5

Saturday, February 6, 2010

യുഗപുരുഷന്‍: ഗുരുവിന്റെ ജീവിതത്തിലേക്കൊരു കണ്ണാടി




ആര്‍ സുകുമാരന്റെ സ്വപ്ന പദ്ധതിയായ യുഗപുരുഷന്‍ ശ്രീ നാരായണ ഗുരുവെന്ന നവോഥാന നായകന്‍റെ ജീവിതത്തിലേക്കൊരു എത്തി നോട്ടമാണ്. കടിച്ചാല്‍ പൊട്ടാത്ത ചരിത്ര വിശദീകരണങ്ങള്‍ ഇല്ല, അതുപോലെ തന്നെ മുഴുനീള എന്റര്‍റെയ്നെര്‍ ആയി വിലയിരുതാനുമാകില്ല. എങ്കിലും തീയറ്റരുകളില്‍ എത്തുന്ന സാധാരണ പ്രേക്ഷകന് ഒരിക്കലും ബോറടി ഈ സിനിമ നല്‍കില്ല. ഒപ്പം കേട്ടറിഞ്ഞ ഗുരു ചരിതത്തിന്റെ ചെറിയ ഒരു ഓര്‍മപെടുത്തലും.

നാരായണ ഗുരുവിന്റെ യുവത്വം മുതലുള്ള കഥയാണ്‌ ചിത്രത്തില്‍ വിവരിക്കുന്നത്. തന്റെ മുന്നില്‍ നടക്കുന്ന ദുരാചാരങ്ങല്‍ക്കെതിരെ ശാന്തമായി എന്നാല്‍ ശക്തവും യുക്തവും ആയി പോരാടുന്ന നിരവധി സംഭവങ്ങള്‍ ഗുരുവിന്റെ ജീവിതം പറയുമ്പോള്‍ സ്ക്രീനില്‍ എത്തുന്നു. ഈഴവ ശിവനെ ആരാധനക്കായി സ്ഥാപിക്കുന്നതും വൈകം സത്യാഗ്രഹത്തിന് പിന്തുണ കൊടുക്കുന്നതും താഴ്ന്ന ജാതിക്കാര്‍ക്കായി വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതും ഒക്കെ ഇവയില്‍ ചിലത് മാത്രം.
ചിത്രത്തിന്റെ കഥ പറച്ചില്‍ ഒരുപാട് ആഴത്തില്‍ ഒന്നുമല്ല. ചെറിയ സംഭവങ്ങളിലൂടെ ആണ് കഥ നീങ്ങുന്നത്‌. എന്നാല്‍ ആഖ്യാന ശൈലി അധികം വേഗത തോന്നിക്കുന്ന മട്ടിലുമല്ല. ഇതൊരു പോരായ്മ ആയി ചിലര്‍ക്കെങ്കിലും അനുഭവപെടാമെങ്കിലും ഇത്തരത്തില്‍ യോഗീവര്യന്‍ ആയ ഒരു കഥാ നായകനെ അവതരിപ്പിക്കുമ്പോള്‍ ത്രസിപ്പിക്കുന്ന രംഗങ്ങള്‍ വേണം എന്ന് വാശി പിടിക്കാനാകില്ലല്ലോ. എന്നിരുന്നാലും ഇടക്കൊക്കെ കെ സി കുട്ടന്‍, അയ്യങ്കാളി തുടങ്ങിയ കഥാപാത്രങ്ങള്‍ ഈ ഒരു കുറവും ഒരു പരിധി വരെ പരിഹരിക്കുന്നു.

അഭിനയം:
തലൈവാസല്‍ വിജയ്‌- ഗുരുവായി വേഷത്തിലും ഭാവത്തിലും ഇദ്ദേഹം ജീവിക്കുകയായിരുന്നു. വയസ്സായി ഉള്ള ഗെറ്റ് അപ്പില്‍ നാരായണ ഗുരു തന്നെ. ഏതെങ്കിലുമൊക്കെ പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിനു പ്രതീക്ഷിക്കാം. തലൈവാസലിന്റെ തമിഴിലും പരസ്യങ്ങളിലും ഒക്കെ നമ്മള്‍ പണ്ട് കണ്ടിട്ടുള്ള അഭിനയം അല്ല ഈ ചിത്രത്തില്‍. കഥാപാത്രതിനനുസരിച്ചു ഏറെ മാറാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു.
മമ്മൂട്ടി- ഏറെ നേരമൊന്നും സ്ക്രീനില്‍ മമ്മൂട്ടി അവതരിപ്പിച്ച കെ സി കുട്ടന്‍ എന്നാ കഥാപാത്രം വരുന്നില്ല. എന്നാല്‍ വരുമ്പോള്‍ എല്ലാം വ്യക്തമായി ആ ഊര്‍ജവും സാന്നിധ്യവും അറിയിക്കാന്‍ കഴിയുന്നുണ്ട്. പുരോഗമന വാദിയായ കുട്ടന്‍ എന്ന കഥാപാത്രം മംമൂട്ട്യുടെ കൈയില്‍ ഭദ്രം.
സിദ്ധിക്ക്- പതിവ് പോലെ കിട്ടിയ വേഷം സിദ്ധിക്ക് മികച്ചതാക്കി. എന്നാല്‍ സ്ഥിരം അഭിനയ ശൈലിയില്‍ നിന്നൊരു മാറ്റം ഒന്നും തോന്നിയില്ല.
നവ്യ നായര്‍- കോരനെ സ്നേഹിച്ച സാവിത്രിയെന്ന സവര്‍ണ പെണ്‍കുട്ടിയായും അവളുടെ മകള്‍ ശാരദ ആയും ഇരട്ട വേഷം ആണ് നവ്യക്ക്. രണ്ടും അമിതാഭിനയം ഇല്ലാതെ മികച്ചതാക്കി.
ബാബു ആന്റണി- അയ്യന്‍‌കാളി ആയാണ് ബാബു ഈ ചിത്രത്തില്‍. കുറുവടി കൊണ്ടുള്ള ഒരു സംഘട്ടന രംഗവും അയ്യങ്കാളിക്ക്‌ ഉണ്ട്.
കലാഭവന്‍ മണി- കോരന്‍ എന്ന പുലയന്റെ യൌവനവും വാര്‍ദ്ധക്യവും മണി മനോഹരം ആക്കി.
സഹോദരന്‍ അയ്യപ്പന്‍ ആയി ജിഷ്ണുവും ദേവനും എത്തുന്നുണ്ട്. അവരും മോശമല്ലാത്ത പ്രകടനം കാഴ്ച വെച്ച്. ഗാന്ധിജി, ടാഗോര്‍, കുമാരനാശാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് വേണ്ടി തിരഞ്ഞെടുത്ത നടന്മാരും അവരുടെ വേഷം നന്നായി കൈകാര്യം ചെയ്തു. ഇടയ്ക്കു ജഗതി, കല്പന, സലിംകുമാര്‍, അരുണ്‍ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങള്‍ ആയി സ്ക്രീനില്‍ എത്തുന്നുണ്ട്.
ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന രണ്ടു ഗാനങ്ങളും ഹൃദ്യമാണ്‌. രണ്ടിലും യേശുദാസിന്റെ ശബ്ദമാണ്. പശ്ചാത്തല സംഗീതം കൂടുതല്‍ നന്നാക്കാമായിരുന്നു. രാമചന്ദ്ര ബാബുവിന്റെ ക്യാമറയും സന്ദര്‍ഭങ്ങള്‍ക്ക്‌ ഇണങ്ങുന്നതായി.
വര്‍ഷങ്ങള്‍ മനസ്സില്‍ താലോലിച്ചു സംവിധായകന്‍ ഒരുക്കിയ തിരക്കഥയില്‍ അല്പം കൂടുതല്‍ ശ്രദ്ധ ച്ലുതിയിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ മനോഹരവും ആകര്‍ഷകവും ആക്കാമായിരുന്നു. കഥയുടെ അന്ത്യത്തില്‍ ഗുരുവിന്റെ സമാധി രംഗം കൂടി ഉള്‍ക്കൊള്ളിക്കാം ആയിരുന്നു.
മൊത്തത്തില്‍ യുഗപുരുഷന്‍ പ്രേക്ഷകനെ വെറുപ്പിക്കാത്ത ഒരു ലളിതമായ, എന്നാല്‍ ഇന്നും ഏറെ പ്രസക്തമായ ഗുരു ദര്‍ശനങ്ങള്‍ ഓര്മപെടുത്തുന്ന സിനിമയാണ്. ഈ സിനിമയെ അതിന്റെതായ രീതിയില്‍ കാണുക, അതല്ലാതെ അടുത്ത കാലത്ത് വന്ന മറ്റു ചരിത്ര സിനിമകളുമായി താരതമ്യ പെടുത്താന്‍ ശ്രമിച്ചാല്‍ നിരാശയായിരിക്കും ബാക്കി.

Wednesday, January 27, 2010

Sunday, January 24, 2010

Body guard review: average entertainer





ബോഡി ഗാര്‍ഡ്: ശരാശരി എന്റര്‍ റെയ്‌നര്‍

ദിലീപിനെ നായകനാക്കി സിദ്ദിക്ക് സംവിധാനം ചെയ്ത ബോഡി ഗാര്‍ഡ് ശരാശരിക്കു മുകളില്‍ നിലവാരം ഉള്ള എന്റര്‍റെയ്‌നര്‍ ആണ്. സിദ്ദിക്കില്‍ നിന്നോ ദിലീപില്‍ നിന്നോ പ്രതീക്ഷിക്കുന്ന തരത്തില്‍ ഒരു മുഴുനീള ഹാസ്യ ചിത്രമല്ല ഇതെന്നതാണ് ആദ്യാവസാനം പൊട്ടിച്ചിരി പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകരെ ഒരു പരിധി വരെ നിരാശരാക്കുന്നത്. ഒരു റൊമാന്റിക് കോമഡി ഒരുക്കാനാണ് സിദ്ധിക്ക് ശ്രമിച്ചത്, എന്നാല്‍ ആ ഉദ്യമത്തില്‍ അദ്ദേഹം പൂര്‍ണമായി വിജയിച്ചിട്ടുമില്ല എന്നതാണ് പ്രധാന പോരായ്മ.

കഥാസാരം:
ചെറുപ്പം മുതലേ ഭയം എന്തെന്നറിയാത്ത ബാലന്‍ ആണ് ജയകൃഷ്ണന്‍. കരുത്തിലൂടെ എന്തും നേടാം എന്നാ വിശ്വാസത്തില്‍ ഒരു ബോഡി ഗാര്‍ഡ് ആയി മാറുക അവന്‍ തന്റെ ലക്ഷ്യമാക്കി. വളര്‍ന്നപ്പോഴും (ദിലീപ്) ഈ യുവാവിന്റെ മനസ്സില്‍ ഇതായിരുന്നു ലക്ഷ്യം. അങ്ങനെ ആണ് അവന്‍ മുന്‍കാല ചട്ടംബിയും ഇപ്പോള്‍ പുന്നയൂര്കാവില്‍ എല്ലാരും ബഹുമാനിക്കുന്നവനും ആയ അശോകേട്ടന്റെ (ത്യാഗരാജന്‍) വീട്ടില്‍ എത്തുന്നത്. അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് ആകാന്‍ ആഗ്രഹിച്ചു എത്തുന്ന അയാള്‍ക്ക് ഒരവസരത്തില്‍ അശോകെട്ടനെയും കുടുംബത്തെയും ഒരു ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുന്നു. തുടര്‍ന്ന് അശോകന്റെ മകള്‍ അമ്മു (നയന്‍ താര) വിന്റെ ജീവന്‍ സംരക്ഷിക്കാന്‍ അയാള്‍ നിയോഗിക്കപ്പെടുന്നു. കോളേജില്‍ അമ്മുവിന്റെ മേല്‍നോട്ടത്തിനായി അവള്‍ക്കൊപ്പം പഠിക്കാനും ചേരുന്നു. പിന്നെടങ്ങോട്ടുള്ള രസകരവും പ്രണയാര്‍ദ്രവും പിരിമുറുക്കം നിറഞ്ഞതുമായ സംഭവങ്ങളിലൂടെ കഥ വികസിക്കുന്നു...

അഭിനയം:
ദിലീപ്: നായകനെ അവതരിപ്പിക്കുന്ന രംഗം ബോര്‍ ആയിരുന്നു..തുടര്‍ന്നുള്ള ബാറിലെ ഫൈറ്റും. പിന്നീട് കോളേജിലെ ചില നമ്പരുകളില്‍ ദിലീപ് നന്നായി. പൊതുവേ ദിലീപിന്റെ കോമഡി ചിത്രങ്ങളില്‍ കാണുന്ന മെയ് വഴക്കം ഇതില്‍ കണ്ടില്ല. എങ്കിലും മോശമാക്കിയില്ല.
നയന്‍താര: കാണാന്‍ നന്നായിരുന്നു. അഭിനയത്തില്‍ പുരോഗതി ഇല്ല. നായികക്ക് നല്ല പ്രാധാന്യം ചിത്രത്തില്‍ ഉണ്ട്.
ത്യാഗരാജന്‍: നല്ല ഗെറ്റ് അപ്പ് ആയിരുന്നു. സംഭാഷണം/ ഡബ്ബിംഗ് എന്നിവയില്‍ എന്തോ അപാകത തോന്നുന്നു. ഇത് കൂടുതല്‍ മെച്ചപെടുതാമായിരുന്നു.
പക്രു: ആദ്യം കാണിച്ചപ്പോള്‍ ഏറ്റവും അധികം കയ്യടി കിട്ടിയത് പക്രുവിനാണ്. ഇടയ്ക്കിടയ്ക്ക് വരുമ്പോള്‍ ചില നല്ല വിറ്റുകള്‍ ഉണ്ട്.
മിത്ര: കൂടെ നടന്നാല്‍ മതി. അധികം അഭിനയിക്കാന്‍ ഇല്ല. അത് കൊണ്ട് ആ വേഷം ഭംഗിയാക്കി.
ബാക്കി അഭിനേതാക്കള്‍ കുഴപ്പമില്ല.

തിരക്കഥ, സംവിധാനം:
വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തില്‍ പടം ചെയ്യുന്നതിന്റെ ഒരു ചെറിയ കൈ വിറയല്‍ സിദ്ദിക്കിന് ഉള്ളതായി തോന്നി. ഫുള്‍ കോമഡി സിനിമകളില്‍ നിന്ന് മാറി പ്രണയത്തിനും മറ്റും പ്രാധാന്യം കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ തിരക്കഥയില്‍ പലയിടത്തും കൈ അയഞ്ഞു പോയി. ഇടവേളയ്ക്കു ശേഷം ചില രംഗങ്ങള്‍ നീണ്ടു പോയതായി തോന്നി. പിന്നെ ക്ലൈ മാക്‌സിലെ ചില വൈകാരിക രംഗങ്ങളും. ക്ലൈമാക്‌സിലെ ചില രംഗങ്ങള്‍ ക്ലീഷേ ആയും തോന്നും. ഒന്ന് രണ്ടു ട്വിസ്റ്റുകള്‍ ഉള്ളത് ഇടവേളയ്ക്കു ശേഷം ബോര്‍ ആക്കാതെ രക്ഷപെടുത്തി. എങ്കിലും മൊത്തത്തില്‍ ഉള്ള പേര് വല്ല്യ തോതില്‍ കളയാതെ സിദ്ധിക്ക് പിടിച്ചു നിന്നതായി തോന്നി.

ഗാനങ്ങള്‍:
രണ്ടു പാട്ടുകള്‍ കൊള്ളാം. അവ സിനിമയില്‍ വന്നതും അനുയോജ്യമായ സ്ഥലങ്ങളില്‍ തന്നെ..ബാകി ഉള്ളവ ഏച്ചു കെട്ടിയ ഗാനങ്ങള്‍ ആയി.

അഭിപ്രായം:
ശരാശരി ചിത്രം എന്ന നിലക്ക് മോശമല്ലാതെ കണ്ടിരിക്കാം, എന്നാല്‍ സിദ്ധിക്കിന്റെ മുന്‍കാല ചിത്രങ്ങളെ പോലെ മുഴുനീള ഹാസ്യം പ്രതീക്ഷിച്ചാല്‍ നിരാശരാകും.

തീയറ്റര്‍ അനുഭവം:
യുവാക്കള്‍ കൂടുതല്‍ ആയിരുന്നു. എങ്കിലും കൂവല്‍ ഒരു രംഗത്തിനും കിട്ടിയില്ല എന്നത് നല്ല അടയാളം ആയി തോന്നി.

മാര്‍ക്ക്:
അഞ്ചില്‍ രണ്ടേമുക്കാല്‍ നല്‍കാം.

Sunday, January 17, 2010

ഹാപ്പി ഹസ്ബന്റ്‌സ്: സെന്‍സ്‌ലെസ് എന്റര്‍ടെയ്‌നര്‍








ഹാപ്പി ഹസ്ബന്റ്‌സ്: സെന്‍സ്‌ലെസ് എന്റര്‍ടെയ്‌നര്‍

ഇവര്‍ വിവാഹിതരായാലിന്റെ വിജയത്തിനുശേഷം സജി സുരേന്ദ്രന്‍-കൃഷ്ണ പൂജപ്പുര ടീം ഒരുക്കിയ 'ഹാപ്പി ഹസ്ബന്റ്‌സ്' ഒരു സ്‌ലാപ്‌സ്ടിക്ക് കോമഡി എന്റര്‍ടെയ്‌നറാണ്. കാര്യമായ കഴമ്പും പുതുമയും ലോജിക്കുമൊന്നുമില്ലെങ്കിലും മൂന്നുമണിക്കൂറോളം തീയറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകന് വാച്ചില്‍ നോക്കി 'എപ്പോള്‍ തീരും ഇത്' എന്ന് ചിന്തിക്കാന്‍ അവസരം കൊടുക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്.
ഭാര്യമാരുടെ മുന്നില്‍ സ്വന്തം തരികിടകള്‍ ഒളിപ്പിക്കാനും തട്ടിപ്പുകള്‍ പൊളിയുമെന്ന ഘട്ടങ്ങളില്‍ ഉരുണ്ട്കളിച്ച് സ്വയം രക്ഷപ്പെടാനും ശ്രമിക്കുന്ന മൂന്നു ഭര്‍ത്താക്കന്‍മാരുടെ കഥയാണീ ചിത്രം.

കഥാസാരം:

കേരളാടുഡേ മാഗസിന്‍ എം.ഡിയായ മുകുന്ദന്‍ മേനോന്‍ (ജയറാം), അതേ സ്ഥാപനത്തിലെ ഫോട്ടോഗ്രാഫര്‍ ജോണ്‍ (ജയസൂര്യ), ഇവരുടെ കുടുംബസുഹൃത്തെന്ന് പറയാവുന്ന രാഹുല്‍ (ഇന്ദ്രജിത്ത്) എന്നിവരാണ് കഥയിലെ മുഖ്യ പുരുഷ കഥാപാത്രങ്ങള്‍. നാടന്‍ പെണ്ണും ഭര്‍ത്താവിനെ എപ്പോഴും സംശയിക്കുന്നവളുമായ കൃഷ്‌ണേന്ദു (ഭാവന), സെറീന (വന്ദന), ശ്രേയ (സംവൃത) എന്നിവരാണ് യഥാക്രമം ഇവരുടെ ഭാര്യമാര്‍.
താന്‍ മറ്റു പെണ്‍കുട്ടികളെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെങ്കിലും എപ്പോഴും ഭാര്യയുടെ സംശയത്തിനും പരിഭവത്തിനും പാത്രമാകേണ്ടിവരുന്നതിന്റെ വിഷമത്തിലാണ് മുകുന്ദന്‍. എന്നാല്‍ രാഹുലാകട്ടെ, കിട്ടുന്ന അവസരത്തിലൊക്കെ മറ്റുള്ള പെണ്‍കുട്ടികളുടെ പിന്നാലെ നടക്കാന്‍ സമയം കണ്ട്ത്താറുണ്ടങ്കിലും സ്വന്തം ഭാര്യയുടെ മുന്നില്‍ ക്ലീന്‍ ഇമേജ് കാത്തുസൂക്ഷിക്കാന്‍ മിടുക്കനുമാണ്്. മുകുന്ദനെ സംശയിക്കുന്ന ഭാര്യ കൃഷ്‌ണേന്ദുവിനാകട്ടെ കൂട്ടുകാരി ശ്രേയയുടെ ഭര്‍ത്താവിനെ നല്ല മതിപ്പും വിശ്വാസവുമാണ്. രാഹുലിനൊപ്പം കൂട്ടുകൂടി തന്റെ ഭര്‍ത്താവും 'നന്നാകണ'മെന്നാണ് അവളുടെ ആഗ്രഹം.
ഇത്തരത്തില്‍ ഒരിക്കല്‍ രാഹുലിനൊപ്പം പോകുന്ന മുകുന്ദന്‍ ബാര്‍ ഡാന്‍സര്‍ ഡയാന (റീമ)യെ പരിചയപ്പെടുന്നത്. എന്നാല്‍ ഈ പരിചയം മുകുന്ദനെ കുടുക്കിലാക്കുന്നു. പിന്നീടങ്ങോട്ട് ഭാര്യ അറിയാതെ ഇത് പരിഹരിക്കാനുള്ള ശ്രമവും ഇതുവഴി രാഹുലിലും ജോണിനും ഉണ്ടാകുന്ന പൊല്ലാപ്പുകളുമാണങ്ങോട്ട്. ഇത് പരിഹരിക്കാന്‍ മൂവരും ചേര്‍ന്ന് നടത്തുന്ന തരികിടകളാണ് പിന്നീട് കഥ നയിക്കുന്നത്.

സംവിധാനം, തിരക്കഥ:
ഇവര്‍ വിവാഹിതരായാല്‍ എന്ന ആദ്യ ചിത്രത്തില്‍ പലയിടത്തും കണ്ട കുത്തഴിഞ്ഞ അവസ്ഥ രാണ്ടമത്തെ ചിത്രമായ 'ഹാപ്പി ഹസ്ബന്റ്‌സി'ല്‍ ഒഴിവാക്കാന്‍ സജി സുരേന്ദ്രന്‍ ശ്രമിച്ചിട്ടു്. കാര്യമായ രംഗങ്ങളൊന്നുമല്ലെങ്കിലും ഒഴിവാക്കായിരുന്നു എന്നു തോന്നിക്കുന്ന രംഗങ്ങള്‍ ഇതില്‍ കുറവാണ്. (എന്നാല്‍ ഇവര്‍ വിവാഹിതരായാലില്‍ അത്തരം രംഗങ്ങള്‍ പലതുമു്). സെന്‍സ്‌ലെസ് സ്‌ലാപ്‌സ്റ്റിക് തരികിടകളാണ് ആദ്യവസാനമുള്ളതില്‍ പലതുമെന്നതിനാല്‍ അവ ബോറടി കാര്യമായി തോന്നിക്കാതെ ചിത്രത്തില്‍ സംവിധായകന്‍ ഒപ്പിച്ചിട്ടുണ്ട്.
തിരക്കഥയിലും കൃഷ്ണ പൂജപ്പുര ആദ്യ ചിത്രത്തിനേക്കാള്‍ കൈയടക്കം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പുതുമയായി എന്തെങ്കിലും അവതരിപ്പിക്കാനുള്ള ശ്രമമൊന്നുമില്ല.
(ചിത്രത്തിന്റെ കഥയും രംഗങ്ങളും തമിഴിലും ഹിന്ദിയിലും മുമ്പ് വന്നിട്ടുള്ളതിനാല്‍ കാര്യമായ അധ്വാനം സംവിധായകനും തിരക്കഥാകൃത്തിനും വേണ്ടിവന്നിട്ടില്ല, എങ്കിലും മലയാള പശ്ചാത്തലത്തില്‍ ഈ കഥ പറിച്ചുനട്ടപ്പോള്‍ കാര്യമായി വികൃതമാക്കില്ലെന്നത് ആശ്വാസകരമാണ്).

അഭിനയം:
യുവാക്കളുടെ കൂട്ടത്തില്‍ താരതമേന്യ മുതിര്‍ന്ന ആളാണെങ്കിലും ജയറാം തന്റെ വേഷത്തോട് നീതി പുലര്‍ത്തി. ഒരു രംഗത്തും മോശം പറയാനില്ലായിരുന്നു.ക്ലാസ്‌മേറ്റ്‌സിലേതു പോലെ തന്നെ ഇന്ദ്രജിത്ത് തന്റെ വേഷം രസകരമാക്കിയിട്ടു്. ജയസൂര്യയ്ക്ക് മറ്റു ചിത്രങ്ങളിലേതുപോലെ ഒരുപാടൊന്നും ചെയ്യാനില്ലെങ്കിലും ഉള്ളവേഷം ഭംഗിയാക്കി. നായിക കഥാപാത്രങ്ങളില്‍ ഭാവനയുടെ ചില സെന്റി, കോമഡി രംഗങ്ങളൊന്നും അത്ര നന്നായിട്ടില്ല. സംവൃത, വന്ദന എന്നിവര്‍ കുഴപ്പമില്ല.
സുരാജ് വെഞ്ഞാറമൂടിന് തന്റെ സ്ഥിരം സ്‌റൈല്‍ വേഷമാണെങ്കിലും പ്രേക്ഷകര്‍ ചിരിക്കുന്നുണ്ട്. സുരാജിന്റെ വളിപ്പുകള്‍ നിരവധിയുള്ളത് ഈ ഗണത്തിലെ ചിത്രത്തിന് പ്ലസ് ആണ്. വളിപ്പുകളാണെങ്കിലും അവസരത്തിനനുസരിച്ച് ചിലതൊക്കെ ക്ലിക്കാകുന്നുണ്ട്. രാജുവിന്റെ പഴകുറ്റി പവിത്രന്‍ എന്ന ഞരമ്പുരോഗി കഥാപാത്രവും ശ്രദ്ധിക്കപ്പെടും.


ഗാനങ്ങള്‍:

ശരാശരിയില്‍ താഴെ നിലവാരമേ എം.ജയചന്ദ്രന്റെ സംഗീതത്തിനുള്ളൂ. വരികളും കാര്യമുള്ളതല്ല. എങ്കിലും കഥാസന്ദര്‍ഭത്തിനനുസരിച്ച് ഇവ തീരെ വെറുപ്പിക്കില്ല.

മറ്റു വിഭാഗങ്ങള്‍:
അനില്‍നായരുടെ ക്യാമറ കളര്‍ഫുള്‍ ആണ്. ചിത്രത്തിന്റെ ജോളി മൂഡിന് ചേരുന്നു്ണ്ട. എഡിറ്റിംഗും മോശമല്ല, രുമണിക്കൂര്‍ അമ്പത് മിനിറ്റില്‍ കൂടുതല്‍ ഉള്ള ചിത്രമാണെങ്കിലും ഇഴച്ചില്‍ തോന്നില്ലെന്നതാണ് ഈ ചിത്രത്തിന്റെ എറ്റവും വലിയ മേന്മ.

അഭിപ്രായം:
രാണ്ട്തൊന്നു ചിന്തിക്കാന്‍ തയ്യാറല്ലാതെ വെറുതേ തീയറ്ററില്‍ ചെന്ന് ഇടക്കിടെ ചില തമാശകള്‍ (പഴയതാണെങ്കിലും) കേട്ട് ചിരിക്കാന്‍ മനസ്സുെങ്കില്‍ ആസ്വദിക്കാവുന്ന ചിത്രം.

റേറ്റിംഗ്: 3.25/ 5